X

മയക്കുമരുന്ന് കേസില്‍ നിന്നും ഊരാന്‍ ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി; വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പറ്റ: വൈത്തിരിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗത്തിനായും വില്‍പ്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹോംസ്റ്റേ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. വൈത്തിരി എസ്.എച്ച്.ഒ ജയനെയാണ് ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സസ്പെന്റ് ചെയ്തത്.

സി.പി.ഒ ജെയ്സനെ തിരുനെല്ലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഓഫീസ് പ്രാഥമിക അന്വേഷണം നടത്തി നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജൂണ്‍ 27ന് രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി 9 പ്രതികളെ പിടികൂടിയത്. 10.20 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്നും പിടികൂടിയിരുന്നു. വയനാട്, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവര്‍ താമസിച്ച ഹോംസ്റ്റേയില്‍ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു.

webdesk11: