X

കൂട്ടുകാര്‍ക്കൊപ്പം പന്തയം; മത്സരിച്ച് അയേണ്‍ ഗുളിക കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഊട്ടിയില്‍ സ്‌കൂളില്‍ വിതരണത്തിനെത്തിച്ച അയേണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ മത്സരിച്ചു കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജയനബ ഫാത്തിമ (13) ആണു മരിച്ചത്. മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും കൂടുതല്‍ ഗുളിക ആരാണ് കഴിക്കുക എന്നായിരുന്നു മത്സരം. 45 ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴാണു ജയനബ ഫാത്തിമ മരിച്ചത്.

രണ്ട് സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ആണ്‍കുട്ടികളും ഗുളികകള്‍ കഴിച്ചിരുന്നു. രണ്ടോ മൂന്നോ ഗുളികള്‍ വീതമാണ് കഴിച്ചത്. അതിനാല്‍ ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടായില്ല.

കുട്ടികളിലെ വിളര്‍ച്ച ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ സൗജന്യമായി സ്‌കൂളുകള്‍ വഴി വിതരണം ചെയ്യുന്നതാണു ഗുളികകള്‍. ഹെഡ്മാസ്റ്ററുടെ മുറിയില്‍ നിന്ന് ഇവ കുട്ടികളുടെ കയ്യിലെത്തിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അമീന്‍, അധ്യാപിക കലൈവാണി, ആരോഗ്യവകുപ്പു ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

webdesk14: