X
    Categories: indiaNews

പീഡനക്കേസില്‍ മുന്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു

ലഖ്നൗ: യുപിയില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മായാനന്ദിനെ കോടതി വെറുതെ വിട്ടു. ലഖ്നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മായാനന്ദിനെ വെറുതെ വിട്ടത്.

ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി എല്‍എല്‍എം കോഴ്‌സില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നു ചിന്മയാനന്ദിന്റെ ആള്‍ക്കാര്‍ അയാളുടെ വീട്ടിലേക്ക് തന്നെ വിളിപ്പിച്ചെന്നും പിന്നീട് കുളിക്കുന്ന വിഡിയോ കാണിച്ച് പീഡനം പതിവാക്കിയന്നുമാണ് അദ്യം മൊഴി ന്‌ലകിയത്. തെളിവായി 43 വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു പെണ്‍കുട്ടി കൈമാറിയിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ പരാതിക്കാരി മൊഴിമാറ്റി. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.

ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടു.

 

web desk 3: