X
    Categories: MoreViews

പത്മാവത് നിരോധനം; നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

 

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.
സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിരോധനം നീക്കി ഈ മാസം 25 ന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. റാണി പത്മാവതിയുടെ ചരിത്രം വികലമായി ചിത്രീകരിച്ചെന്നാരോപിച്ച് ചിത്രത്തിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയതോടെയാണ് റിലീസ് വൈകിയത്. തുടര്‍ന്നു ചരിത്ര വിധഗ്ദരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. പത്മാവതി എന്നതിനു പകരം പത്മാവത് എന്ന് പേരു മാറ്റാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിട്ടും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥനങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. ഇത് ചോദ്യം ചെയ്താണ് നിര്‍മാതാക്കള്‍ പരമോന്നത കോടതിയെ സമീപിച്ചത്.

chandrika: