X
    Categories: indiaNews

കഴിക്കാത്ത ഭക്ഷണത്തിന്റെ ബില്ല് നല്‍കി; ഹോട്ടല്‍ ഉടമയെ അടിച്ചുകൊന്നു

കഴിക്കാത്ത ഭക്ഷണത്തിന് ബില്ല് നല്‍കിയ ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചുകൊന്നു.ചെന്നൈ മധുര കെ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ട്രെയിനിങ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ കണ്ണന്‍ എന്ന വ്യക്തി ഹോട്ടലില്‍ നിന്നും ഇഡലി കഴിക്കുകയായിരുന്നു. എന്നാല്‍ ഹോട്ടലുടമ മുത്തുകുമാര്‍ ബില്ല് നല്‍കിയപ്പോള്‍ സമൂസ കൂടി കഴിച്ചതായി രേഖപ്പെടുത്തിയാണ് ബില്ല് നല്‍കിയത്. ഇതില്‍ പ്രകോപിതനായ കണ്ണന്‍ ഹോട്ടല്‍ ഉടമയോട് കയര്‍ക്കുകയും ഹോട്ടല്‍ ഉടമയും കണ്ണനും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിന് മുന്‍വശം കിടന്നിരുന്ന ഒരു തടിക്കഷണം എടുത്തു ഹോട്ടല്‍ ഉടമയായ മുത്തുകുമാറിനെ അടിക്കുകയായിരുന്നു. ഹോട്ടലുടമ തല്‍ക്ഷണം മരിച്ചു.

ഉടന്‍ ഓടിരക്ഷപ്പെട്ട കണ്ണനെ പോലീസ് പിടികൂടി. കഴിക്കാത്ത ഭക്ഷണത്തിന്റെ തുക ചേര്‍ത്തത് മൂലമുള്ള ദേഷ്യമാണ് പ്രകോപിതനാക്കാന്‍ ഇടയാക്കിയതെന്ന് കണ്ണന്‍ പോലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ ഉടമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

web desk 3: