X

ശിവശങ്കരന്‍ വായ തുറന്നാല്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ വീഴുമെന്ന് കെ. സുധാകരന്‍

ശിവശങ്കരന്‍ വായ തുറന്നാല്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ വീഴുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുധാകരന്റെ പ്രതികരണം. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ലെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കരന്‍ എന്നത് അങ്ങാടിപ്പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കരന് മാത്രം ലഭിക്കുന്നതെന്നും രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്ത് കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും കെ സുധാകരന്‍ ഓര്‍മപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കരനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ബിജെപി-സിപിഎം സഖ്യം കൂടുതല്‍ വ്യക്തമാകുകയാണെന്ന് സുധാകരന്‍ വ്യക്തമാക്കി.

താന്‍ ടിഷ്യൂ പേപ്പര്‍ കൊടുത്താലും അതിലൊപ്പിടുന്ന വിഡ്ഢിയാണ് പിണറായി വിജയന്‍ എന്ന് ശിവശങ്കരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ഈ അവസരത്തില്‍ കേരളത്തിന്റെ പൊതുസമൂഹം ഒന്നടങ്കം ഒരു ചോദ്യമുയര്‍ത്തുകയാണ്, ചട്ടലംഘനം നടത്തിയ ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന് നട്ടെല്ലുണ്ടോ?,’ കെ. സുധാകരന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശിവശങ്കരന്‍ വായ തുറന്നാല്‍ പിണറായി വിജയന്റെ
സര്‍ക്കാര്‍ വീഴും.
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കരന്‍ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണ്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്ഥനെ സംരക്ഷിക്കുകയാണ്.
സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കരന്‍ എന്നത് അങ്ങാടിപ്പാട്ടാണ്.
കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കരന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കരനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ബിജെപിസിപിഎം സഖ്യം കൂടുതല്‍ വ്യക്തമാകുകയാണ്.
‘താന്‍ ടിഷ്യൂ പേപ്പര്‍ കൊടുത്താലും അതിലൊപ്പിടുന്ന വിഡ്ഢിയാണ് പിണറായി വിജയന്‍ ‘ എന്ന് ശിവശങ്കരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ഈ അവസരത്തില്‍ കേരളത്തിന്റെ പൊതു സമൂഹം ഒന്നടങ്കം ഒരു ചോദ്യമുയര്‍ത്തുകയാണ്,
ചട്ടലംഘനം നടത്തിയ ശിവശങ്കരനെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന് നട്ടെല്ലുണ്ടോ?

web desk 3: