X

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നനും ആലി മുസ്‌ലിയാരും

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1857 മുതല്‍ 1947 വരെയുള്ള രക്തസാക്ഷികളെയാണ് പുസ്തകത്തിലുള്ളത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനക്കുട്ടിയുടെയും മകനായാണ് ജനിച്ചത്, തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം വഴിവെച്ചത്. ഹിന്ദു ഐക്യവേദിയും ബിജെപിയുമായിരുന്നു ഇതിനെതിരെ പ്രധാനമായും രംഗത്തുവന്നത്.

അന്ന് വാരിയന്‍കുന്നനെയും ആലി മുസ്‌ലിയാരെയുമെല്ലാം വര്‍ഗീയവാദികളാക്കിയാണ് ബിജെപി കേന്ദ്രങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഇവരെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നതിനു വേണ്ടി സിനിമയും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ മോദി ഇറക്കിയ പുസ്തകം ഇവരുടെ വാദങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ പേരും അടങ്ങിയിരിക്കുന്നത് എ്ന്നത് ശ്രദ്ധേയമായിരിക്കുന്നത്.

web desk 1: