X

പിഎസ്‌സി തട്ടിപ്പ് കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങി വിലസുന്നു; കേസില്‍ ഒളിച്ചുകളി തുടരുന്നു

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് കീഴില്‍ പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസില്‍ പോലും സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി വിലസുകയാണ്.

യൂണിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയുടെ നെഞ്ചത്ത് കുത്തിയ വിദ്യാര്‍ഥി നേതാക്കള്‍. ശിവരഞ്ചിത്തും നസീമും പ്രണവും. 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28 ാം റാങ്കും നേടിയവരാണ്. സംഭവം കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നതായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍. പിന്നീട് മൂന്ന് പേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. സഹായിച്ചവരടക്കം ആറ് പേര്‍ അറസ്റ്റിലുമായി.

കേസില്‍ ശാസ്ത്രീയ തെളിവുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഡിസംബറില്‍ പൂര്‍ത്തിയായതാണ്. പക്ഷെ ഒമ്പത് മാസങ്ങള്‍ക്കിപ്പറവും കുറ്റപത്രം നല്‍കാനുള്ള അന്തിമ അനുമതി ഉന്നതങ്ങളില്‍ നിന്നെത്തിയിട്ടില്ല.ചില സൈബര്‍ വിവരങ്ങള്‍ കൂടി കിട്ടാനുണ്ടെന്നാണ് കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കുറ്റപത്രം നല്‍കാത്തതിന്റെ ഗുണം പ്രതികള്‍ക്ക് മാത്രമാണ്.

web desk 3: