X

കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനി; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനില്‍  കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന്  സുനി മൊഴി നല്‍കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്‍ കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവൊന്നും കണ്ടത്താന്‍ പോലിസിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യയുടെ മൊഴി. ഇതില്‍ വ്യക്തതവരുത്താന്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

കേസുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവടക്കം കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. ഇതിനിടെ ദിലീപിന്റെ ഡി സിനിമാസ് , ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാര്‍ 2 മാസത്തോളം കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന സൂചനയാണ് പോലീസിന് കിട്ടിയത്. കാവ്യയുടെ െ്രെഡവര്‍ ആയിരുന്നു എന്ന് സുനില്‍ കുമാറും മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ സുനില്‍ കുമാറിനെ അറിയില്ലെന്നാണ് കാവ്യ മാധവന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കാവ്യ മാധവനടക്കം കൂടുതല്‍ പേരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനിടെ നടന്‍ ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു. 2013ല്‍ അമ്മ സംഘടിപ്പിച്ച താരനിശായുടെ റിഹേഴ്‌സലിനായി കൊച്ചിയിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് നടിയെ ആക്രമിക്കാന്‍ ദിലീപും സുനില്‍ കുമാറും ആദ്യ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.

ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അമ്മ സംഘടിപ്പിച്ച താരനിശയെ കുറിച്ചടക്കം ചോദിച്ചെന്നു ഇടവേള ബാബു പറഞ്ഞു. ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റം നടത്തിയെന്ന് പരാതി നല്‍കിയിരുന്ന കെ സി സന്തോഷില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസില്‍ കസ്റ്റഡിയിലുള്ള വിപിന്‍ ലാലിനെയും പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും നോട്ടീസ് ഒന്നും ലഭികാത്തിനാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടെന്നാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ തീരുമാനമെന്ന് അഭിഭാഷകന്‍ ഫിലിപ്പ് ടി വര്ഗീസ് പറഞ്ഞു. എന്നാല്‍ അപ്പുണ്ണി ഒളിവിലയിരുന്നത് കൊണ്ടാണ് ഹാജറാകാനായി നേരിട്ട് നോട്ടീസ് നല്‍കാന്‍ കഴിയാതിരുന്നതത് എന്ന പോലീസ് പറയുന്നു. വീണ്ടും നോട്ടീസ് നല്‍കാനും ഹാജറായില്ലെങ്കില്‍ ഇയാളെ പിടികൂടാനുമുള്ള് നീക്കത്തിലാണ് പോലീസ്. ഇതിനിടെ ഒന്നാം പ്രതി സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി് മജിസ്‌ട്രേറ്റ് കോടതി തള്ളി.

chandrika: