X
    Categories: indiaNews

ഹിന്ദു പ്രത്യുല്‍പാദനം കുറഞ്ഞു വരുന്നു; വിവാഹ പ്രായം കൂട്ടരുതെന്ന് മോദിയോട് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. വര്‍ഗീയത നിറഞ്ഞ പരാമര്‍ശമാണ് ട്വീറ്റിലുള്ളത്. മുസ്‌ലിം വ്യക്തിനിയമ പ്രകാരം പെണ്‍കുട്ടികള്‍ക്ക് 16ാം വയസില്‍ വിവാഹം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയുമെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

‘മോദി ജി, ദൈവത്തെയും ഹിന്ദുക്കളെയും കരുതി പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ വിവാഹം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്ത് എല്ലാ വിഭാഗം ആളുകളിലെയും പെണ്‍കുട്ടികള്‍ക്ക് നിലവില്‍ 18 ആണ് വിവാഹ പ്രായം. ഇതിനെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന രാഹുല്‍ നടത്തുകയായിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ആത്മഹത്യാപരം ആണെന്നും രാഹുല്‍ പറയുന്നു. രാജ്യത്ത് ഹിന്ദു പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയും, മുസ്ലിം വിവാഹപ്രായം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിക്കുന്നു, നിയമ കമീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം സ്ത്രീക്കും പുരുഷനും 18 വയസ് എന്നാണെന്നും രാഹുല്‍ പറയുന്നു.

മുസ്ലിം പ്രത്യുല്‍പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്‍പാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. വൈകിയുള്ള വിവാഹവും ഇതിന്റെ കാരണങ്ങളിലൊന്നായി എടുത്തുപറയുന്നുണ്ട്.

web desk 1: