X

‘അവര്‍ ഇനി പണവും കൈക്കരുത്തും കാട്ടി നീതിപീഠത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കും’ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിര്‍ണായക ഉത്തരവില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഗവര്‍ണര്‍ വാജ്ഭായി വാലയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെ വാദം ശരിയായിരുന്നുവെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

കേവല ഭൂരിപക്ഷം പോലുമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ബി.ജെ.പിയുടെ അഹങ്കാരം കോടതി വിധിയിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ നീക്കം അവര്‍ അവസാനിപ്പിച്ചു. ഇനി അവര്‍ പണവും കൈക്കരുത്തും ആയുധമാക്കി പരമോന്നത നീതിപീഠത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുമെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

 

Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally.

The BJP’s bluff that it will form the Govt., even without the numbers, has been called out by the court.

Stopped legally, they will now try money & muscle, to steal the mandate.

— Rahul Gandhi (@RahulGandhi) May 18, 2018

chandrika: