X
    Categories: indiaNews

ട്വിറ്ററിന്റേത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയില്‍ ട്വിറ്റര്‍ ഇടപെടുകയാണെന്നു രാഹുല്‍ ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്ത നടപടിക്കു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ട്വിറ്ററിന്റേത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് രാഹുല്‍ തുറന്നടിച്ചു.

ഇതു രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണമല്ലെന്നും ഔദ്യോഗിക യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറഞ്ഞു. 19-20 മില്യന്‍ ആളുകളാണ് ട്വിറ്ററില്‍ എന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു നിങ്ങള്‍ ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ പ്ലാറ്റ്‌ഫോമാണ് ഇതെന്ന ആശയത്തെയാണ് അവര്‍ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തില്‍ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ട്വിറ്ററിനുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കി.

ട്വിറ്റര്‍ എന്നത് ഇപ്പോള്‍ നിഷ്പക്ഷമായൊരു പ്ലാറ്റ്‌ഫോം അല്ല. സര്‍ക്കാര്‍ പറയുന്നതെന്തോ അതാണ് അവര്‍ അനുസരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിര്‍വചിക്കാന്‍ അവരെ അനുവദിക്കണോ? നമ്മുടെ രാഷ്ട്രീയം നമ്മള്‍ തന്നെ നിര്‍വചിക്കണോ? അതാണു ശരിയായ ചോദ്യം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

web desk 3: