X

നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

പാട്‌ന: ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ ഒഴിഞ്ഞു. രാമചന്ദ്രപ്രസാദ് സിംഗ് ആണ് പുതിയ അധ്യക്ഷന്‍. നിതീഷിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആര്‍സിപി സിംഗ്.

2019 ല്‍ മൂന്നു വര്‍ഷത്തേക്ക് നിതീഷിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് അകത്തുണ്ടായ പ്രശ്‌നങ്ങളാണ് അധ്യക്ഷസ്ഥാനത്തേക്ക് ആര്‍സിപി സിംഗിനെ അവരോധിക്കുന്നതിന് പിന്നില്‍.

ഇതുവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു ആര്‍സിപി സിംഗ്. നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയും 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്നു.

അധ്യക്ഷനായതോടെ എന്‍ഡിഎ യോഗത്തില്‍ ഇനി സിംഗായിരിക്കും പങ്കെടുക്കുക. അരുണാചലില്‍ ആകെയുള്ള ഏഴ് എംഎല്‍എമാരില്‍ ആറ് പേരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ജെഡിയുവിന് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.

ബീഹാറില്‍ വീണ്ടും ഭരണം കിട്ടിയെങ്കിലും ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായതും ജെഡിയുവിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

 

web desk 3: