<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Thackeray &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thackeray/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 01 Nov 2019 13:10:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Thackeray &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നവംബര്&#x200d; 7 നകം മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ് താക്കറെ</title>
		<link>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html</link>
					<comments>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Nov 2019 12:55:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sharad Pawar]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[Thackeray]]></category>
		<category><![CDATA[Uddav Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143447</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്&#x200d; സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്&#x200d; നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്. അതേസമയം, സംസ്ഥാനത്ത് പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്&#x200d; സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്&#x200d; നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്. </p>



<p>അതേസമയം, സംസ്ഥാനത്ത് പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. നവംബര്&#x200d; 7 നകം പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപിയുടെ മുതിര്&#x200d;ന്ന നേതാവും മുന്&#x200d; ധനമന്ത്രിയുമായ സുധീര്&#x200d; മുങ്കന്തിവാര്&#x200d; വെള്ളിയാഴ്ച പറഞ്ഞു.</p>



<p>ഒക്ടോബര്&#x200d; 21 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും സര്&#x200d;ക്കാര്&#x200d; രൂപീകരണത്തില്&#x200d; പുരോഗതി കാണാത്തതിനാലാണ് മന്ത്രിയുടെ പരാമര്&#x200d;ശം.  </p>



<p>ഇന്നലെ സര്&#x200d;ക്കാര്&#x200d; രൂപീകരണ വിഷയത്തില്&#x200d; ശിവസേന പ്രതിനിധികള്&#x200d; ഗവര്&#x200d;ണറെ കണ്ടിരിന്നു. ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്&#x200d;ണര്&#x200d; ഭഗത് സിങ് കോശിയാരിയെ രാജ്ഭവനിലെത്തി കണ്ടത്. സംസ്ഥാനത്തെ വരള്&#x200d;ച്ച ബാധിത പ്രദേശങ്ങള്&#x200d;ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയില്&#x200d; ഗവര്&#x200d;ണറോട് ആവശ്യപ്പെട്ടതായി സംഘത്തിലുണ്ടായിരുന്ന നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്&#x200d;ഡെ പറഞ്ഞു. ഗവര്&#x200d;ണറെ കാണും മുമ്പ് ശിവസേന നിയമസഭാ കക്ഷി യോഗം ചേര്&#x200d;ന്ന് ഷിന്&#x200d;ഡെയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്&#x200d; 50-50 ഫോര്&#x200d;മുല അംഗീകരിക്കുന്നത് വരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ശിവസേന ഇന്നലെയും ആവര്&#x200d;ത്തിച്ചു. </p>



<p>ശിവസേന വിചാരിച്ചാല്&#x200d; മഹാരാഷ്ട്രയില്&#x200d; സ്ഥിരതയുള്ള സര്&#x200d;ക്കാര്&#x200d; രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് പാര്&#x200d;ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്&#x200d; താല്&#x200d;പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. </p>



<p>മന്ത്രിസഭയില്&#x200d; നിര്&#x200d;ണായക വകുപ്പുകള്&#x200d; ലഭിച്ചാല്&#x200d; തങ്ങളുടെ ആവശ്യങ്ങളില്&#x200d; നിന്നും പിന്&#x200d;മാറുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ശിവസേന തള്ളി. 50-50 ഫോര്&#x200d;മുല എന്ന ആവശ്യത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനക്കാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിന് ആവശ്യമെങ്കില്&#x200d; കാത്തിരിക്കണമെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ഉദ്ദവ് താക്കറേയുടെ ആഹ്വാനം. ഇതോടെ അധികാര തര്&#x200d;ക്കം ഉടന്&#x200d; തീരുമെന്ന ബി.ജെ.പി പ്രതീക്ഷകള്&#x200d;ക്ക് മങ്ങലേറ്റു. അതേ സമയം കോണ്&#x200d;ഗ്രസ്-എന്&#x200d;.സി.പി പാര്&#x200d;ട്ടികളുമായി ശിവസേന ബന്ധപ്പെടുന്നുണ്ടെന്ന കാര്യം പാര്&#x200d;ട്ടി നേതാക്കള്&#x200d; വ്യക്തമാക്കി. <br>
ബി.ജെ.പിയുടെ പ്രശ്‌നം തങ്ങള്&#x200d;ക്ക് അറിയാമെങ്കിലും തങ്ങള്&#x200d;ക്ക് തങ്ങളുടെ പാര്&#x200d;ട്ടിയെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണം. നിലപാടില്&#x200d; വ്യക്തത വരുത്തുന്നത് വരെ ബി.ജെ.പിയുമായി ചര്&#x200d;ച്ചക്കില്ലെന്നും അമിത് ഷായും താനുമായി എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഫഡ്‌നാവിസ് ആദ്യം അക്കാര്യത്തില്&#x200d; വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും ഉദ്ദവ് താക്കേറെ പറഞ്ഞു.  കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; എന്&#x200d;.സി.പി അധ്യക്ഷന്&#x200d; ശരത് പവാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയും അമിത് ഷായും സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നു: രാജ് താക്കറെ</title>
		<link>https://www.chandrikadaily.com/raj-thackeray-backs-congress-slams-pm-modi-for-changing-names-of-schem.html</link>
					<comments>https://www.chandrikadaily.com/raj-thackeray-backs-congress-slams-pm-modi-for-changing-names-of-schem.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 Apr 2019 16:22:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123699</guid>

					<description><![CDATA[നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന അധ്യക്ഷന്&#x200d; രാജ് താക്കറെ. മോദിയും അമിത് ഷായും സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ഇരുവരും രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്&#x200d;വാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ ഇവര്&#x200d; രാഷ്ട്രിയം കളിക്കുകയാണ് സൈന്യം രാജ്യത്തിന് കാവല്&#x200d; നില്&#x200d;ക്കുമ്പോളാണ് ഇവരുടെ രാഷ്ട്രീയ മുതലെടുപ്പെന്നും താക്കറെ പറഞ്ഞു കശ്മീര്&#x200d; വിഷയം മുതല്&#x200d; ആധാര്&#x200d; കാര്&#x200d;ഡ് വരെയുള്ള കാര്യങ്ങളിലുണ്ടായ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകള്&#x200d; മോദിയെ ഫേക്കു ആക്കിയെന്നെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന അധ്യക്ഷന്&#x200d; രാജ് താക്കറെ. മോദിയും അമിത് ഷായും സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും  ഇരുവരും രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്&#x200d;വാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ ഇവര്&#x200d; രാഷ്ട്രിയം കളിക്കുകയാണ് സൈന്യം രാജ്യത്തിന് കാവല്&#x200d; നില്&#x200d;ക്കുമ്പോളാണ് ഇവരുടെ രാഷ്ട്രീയ മുതലെടുപ്പെന്നും താക്കറെ പറഞ്ഞു</p>



<p>കശ്മീര്&#x200d; വിഷയം മുതല്&#x200d; ആധാര്&#x200d; കാര്&#x200d;ഡ് വരെയുള്ള കാര്യങ്ങളിലുണ്ടായ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകള്&#x200d; മോദിയെ ഫേക്കു ആക്കിയെന്നെന്നും അദ്ദേഹം പരിഹസിച്ചു. ഫേക്കു എന്ന് ഇന്റര്&#x200d;നെറ്റില്&#x200d; സെര്&#x200d;ച്ച് ചെയ്താല്&#x200d; നിങ്ങള്&#x200d;ക്ക് മോദിയുടെ ചിത്രമാണ് ലഭിക്കുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാകിസ്താനിലേക്ക് ലവ് ലെറ്റര്&#x200d; അയക്കുന്നവന്&#x200d; എന്ന് മന്&#x200d;മോഹന്&#x200d; സിങിനെ പരിഹസിച്ച മോദി, ക്ഷണിക്കാതെ പാകിസ്താനില്&#x200d; പോയി കേക്ക് കഴിച്ച വ്യക്തിയാണെന്നും രാജ് ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raj-thackeray-backs-congress-slams-pm-modi-for-changing-names-of-schem.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അമിത് ഷായുടെ നിര്‍ദേശം ഉദ്ദവ് താക്കറെ തള്ളി</title>
		<link>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html</link>
					<comments>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 17:33:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32689</guid>

					<description><![CDATA[മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന തലവന്‍ ഉദ്ദവ് താക്കറെ തള്ളിക്കളഞ്ഞതായി ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അധികാരം മോദിക്കു മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ശിവസേന തലവന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. താക്കറെയുടെ വസതിയില്‍ ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്&#x200d;ദേശം ശിവസേന തലവന്&#x200d; ഉദ്ദവ് താക്കറെ തള്ളിക്കളഞ്ഞതായി ശിവസേന വൃത്തങ്ങള്&#x200d; അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ കണ്ടെത്താനുള്ള അധികാരം മോദിക്കു മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ശിവസേന തലവന്&#x200d; അമിത് ഷായെ അറിയിച്ചിട്ടുണ്ട്. താക്കറെയുടെ വസതിയില്&#x200d; ഒരു മണിക്കൂറോളം നടന്ന ചര്&#x200d;ച്ചയില്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിക്കു പിന്തുണ തേടുന്നതിനായി നേരത്തെ പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചര്&#x200d;ച്ചയും പരാജയപ്പെട്ടിരുന്നു. 2019ലെ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; മോദിയുടെ നേതൃത്വത്തില്&#x200d; തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്ന കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ നിര്&#x200d;ദേശം കഴിഞ്ഞ മാസം ചേര്&#x200d;ന്ന എന്&#x200d;.ഡി.എ യോഗത്തില്&#x200d; താക്കറെ എതിര്&#x200d;ത്തിരുന്നു. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി ആര്&#x200d;.എസ്.എസ് തലവന്&#x200d; മോഹന്&#x200d; ഭഗവതിനെ മത്സരിപ്പിക്കണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഹരിത വിപ്ലവവത്തിന്റെ പിതാവും മലയാളിയുമായ എം.എസ് സ്വാമിനാഥന്റെ പേരും ശിവസേന മുന്നോട്ടു വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; ശിവസേന യു.പി.എ സ്ഥാനാര്&#x200d;ത്ഥികളെയാണ് പിന്തുണച്ചിരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്&#x200d; ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്&#x200d;ത്ഥിയെ മുന്&#x200d;കൂട്ടി പ്രഖ്യാപിക്കാതെ പിന്തുണ അറിയിക്കാനാവില്ലെന്ന് ഇരുവരും ബി.ജെ.പി നേതാക്കളെ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ കടുപ്പിച്ച് ശിവസേന; കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ രാജ്യം ഭരിക്കാന്‍ ഉപദേശം</title>
		<link>https://www.chandrikadaily.com/mumbai-civic-polls-uddhav-thackeray-calls-narendra-modi-government-the-worst-ever-regime.html</link>
					<comments>https://www.chandrikadaily.com/mumbai-civic-polls-uddhav-thackeray-calls-narendra-modi-government-the-worst-ever-regime.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Feb 2017 12:57:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[shivasena]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19967</guid>

					<description><![CDATA[മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്‍ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും വിമര്‍ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ ഭരണ നിര്‍വഹണത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദിയെ പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ശിവസേന മുഖപപത്രത്തിലൂടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. അതേസമയം, ഗോധ്ര കലാപത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്താനും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തയ്യാറായി. രാജ്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്&#x200d;ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്&#x200d; മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്&#x200d; പാടില്ലെന്നും വിമര്&#x200d;ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്&#x200d; ഒളിഞ്ഞു നോക്കാതെ ഭരണ നിര്&#x200d;വഹണത്തില്&#x200d; ശ്രദ്ധ ചെലുത്തണമെന്നും മോദിയെ പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളില്&#x200d; തെരഞ്ഞെടുപ്പുകള്&#x200d; നടക്കുന്ന സാഹചര്യത്തിലാണ് ശിവസേന മുഖപപത്രത്തിലൂടെ ബിജെപിക്കെതിരെ രൂക്ഷ വിമര്&#x200d;ശനമുന്നയിക്കുന്നത്.</p>
<p>അതേസമയം, ഗോധ്ര കലാപത്തില്&#x200d; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്താനും ശിവസേന അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെ തയ്യാറായി. രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്&#x200d; നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തിയത് ബാല്&#x200d; താക്കറെയാണെന്ന് മകന്&#x200d; കൂടിയായ ഉദ്ധവ് താക്കറെ പറഞ്ഞു. തന്റെ പിതാവിന്റെ അസാധാരണ പിന്തുണ മൂലമാണ് കലാപത്തിന്റെ പേരിലുണ്ടായ വിവാദങ്ങളില്&#x200d; നിന്നും കേസുകളില്&#x200d; നിന്നും മോദി രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡില്&#x200d; തെരഞ്ഞെടുപ്പുയോഗത്തില്&#x200d; സംസാരിക്കവെയാണ് താക്കറെ മോദിക്കെതിരെ ആഞ്ഞടിച്ചത്.</p>
<p>ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്&#x200d;ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്&#x200d; ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്&#x200d; മേനിനടിക്കും. അങ്ങനെയെങ്കില്&#x200d; നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്&#x200d;ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്രം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശത്രുക്കളുമായി അവര്&#x200d;ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ഒഴിഞ്ഞവയറുമായിട്ടാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.</p>
<p>ഈ രാജ്യം നിലവില്&#x200d; വന്നത് 2014 ലാണെന്നാണ് ചില ആളുകളുടെ വിചാരം. നോട്ട് നിരോധനം മൂലം 200 ലധികം പേര്&#x200d; മരിച്ചു. ഒരു സൈനികന് പോലും നോട്ട് ക്ഷാമം കാരണം ആത്മഹത്യചെയ്യേണ്ടി വന്നുവെന്നും ഉദ്ധവ് പറഞ്ഞു</p>
<p>മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഗോധ്ര കലാപത്തില്&#x200d; നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് മോദിക്ക് നല്ലതു പോലെ അറിയാം. ഒന്നും മറക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ജനിച്ച എല്ലാവര്&#x200d;ക്കും ഒരു ജാതകം ഉള്ളതു പോലെ അദ്ദേഹത്തിന്റെ ജാതകം തങ്ങളുടെ കൈയിലാണെന്നും ഉദ്ധവ് കൂട്ടിച്ചേര്&#x200d;ത്തു.<br />
നേരത്തെ, നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചും മുന്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറുകളെ വാനോളം പുകഴ്ത്തിയും ശിവസേന രംഗത്തെത്തിയിരുന്നു. കോണ്&#x200d;ഗ്രസ് ഇല്ലായിരുന്നെങ്കില്&#x200d; മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്നായിരുന്നു ശിവസേന വ്യക്തമാക്കിയത്.</p>
<p>മുന്&#x200d; പ്രധാനമന്ത്രി ഡോ മന്&#x200d;മോഹന്&#x200d; സിങിനെതിരെ മോദി നടത്തിയ റെയ്ന്&#x200d;കോട്ട് പരാമര്&#x200d;ശത്തിന് നേരത്തെ കോണ്&#x200d;ഗ്രസ് ഉപാധ്യാക്ഷനും സമാനമായ മറുപടി നല്&#x200d;കിയിരുന്നു. മറ്റുള്ളവരുടെ കുളിമുറിയില്&#x200d; ഒളിഞ്ഞു നോക്കലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിനോദമെന്നായിരുന്നു രാഹുലിന്റെ വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-civic-polls-uddhav-thackeray-calls-narendra-modi-government-the-worst-ever-regime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല: സൈന്യം</title>
		<link>https://www.chandrikadaily.com/will-not-accept-forced-fund-say-indian-army-sources.html</link>
					<comments>https://www.chandrikadaily.com/will-not-accept-forced-fund-say-indian-army-sources.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sat, 22 Oct 2016 15:42:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 CORE]]></category>
		<category><![CDATA[ae dil hai mushkil]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4199</guid>

					<description><![CDATA[മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ &#8216;ഏ ദില്‍ ഹേ മുഷ്‌കില്‍&#8217; സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനത്തിന് 5 കോടി നല്‍കണം എന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ നിലപാടിന് ഭാഗമാവില്ലെന്നാണ് സൈന്യം അറിയിച്ചത്. സൈനിക ഫണ്ടിലേക്ക് ആര്‍ക്കും സംഭാവനകള്‍ നല്‍കാം എന്നാല്‍ നിര്‍ബന്ധിത സംഭാവനകള്‍ സൈന്യം സ്വീകരിക്കില്ലെന്നാണ് സൈനിക ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന്&#x200d; താരം ഫവാദ് ഖാന്&#x200d; അഭിനയിച്ച കരണ്&#x200d; ജോഹറിന്റെ &#8216;ഏ ദില്&#x200d; ഹേ മുഷ്‌കില്&#x200d;&#8217; സിനിമ പ്രദര്&#x200d;ശിപ്പിക്കാന്&#x200d; സൈനത്തിന് 5 കോടി നല്&#x200d;കണം എന്ന മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന അധ്യക്ഷന്&#x200d; രാജ് താക്കറെയുടെ നിലപാടിന് ഭാഗമാവില്ലെന്നാണ് സൈന്യം അറിയിച്ചത്.</p>
<p>സൈനിക ഫണ്ടിലേക്ക് ആര്&#x200d;ക്കും സംഭാവനകള്&#x200d; നല്&#x200d;കാം എന്നാല്&#x200d; നിര്&#x200d;ബന്ധിത സംഭാവനകള്&#x200d; സൈന്യം സ്വീകരിക്കില്ലെന്നാണ് സൈനിക ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്&#x200d; അറിയിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<hr />
<h4 class="entry-title"><span style="color: #ff0000;">Dont miss: <a href="https://www.chandrikadaily.com/ae-dil-hai-mushkil-release-producers-promise-five-core-for-pak-artists.html">പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്&#x200d;കണം: മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന</a></span></h4>
<hr />
<p>പാക് താരം ഫവാദ് ഖാന്റെ സാന്നിധ്യത്താല്&#x200d; വിവാദത്തിലായ സിനിമയുടെ റിലീസ് മഹാരാഷ്ട്രയില്&#x200d; മുടങ്ങിയ സാഹചരിയത്തില്&#x200d; മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന അധ്യക്ഷന്&#x200d; രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംവിധായകന്&#x200d; കരണ്&#x200d; ജോഹറും നടത്തിയ അനുരഞ്ജന ചര്&#x200d;ച്ചയിലാണ് താക്കറെ ഈ വിഷയം മുന്നോട്ടു വച്ചത്്.</p>
<p>പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്&#x200d;എസിന്റെ നിബന്ധന നിര്&#x200d;മാതാക്കള്&#x200d; അംഗീകരിച്ചതിനെ തുടര്&#x200d;ന്നാണ് പ്രതിഷേധത്തില്&#x200d; നിന്നും സേന പിന്മാറിയത്.</p>
<p>എന്നാല്&#x200d; വിഷയത്തില്&#x200d; പ്രതികരിച്ച മുന്&#x200d; സൈനികരും എം.എന്&#x200d;.എസ് നിര്&#x200d;ദ്ദേശത്തെ എതിര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-not-accept-forced-fund-say-indian-army-sources.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന</title>
		<link>https://www.chandrikadaily.com/ae-dil-hai-mushkil-release-producers-promise-five-core-for-pak-artists.html</link>
					<comments>https://www.chandrikadaily.com/ae-dil-hai-mushkil-release-producers-promise-five-core-for-pak-artists.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sat, 22 Oct 2016 11:33:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ae dil hai mushkil]]></category>
		<category><![CDATA[five core]]></category>
		<category><![CDATA[karan johar]]></category>
		<category><![CDATA[pakistan actors]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4148</guid>

					<description><![CDATA[മുംബൈ: പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ &#8216;ഏ ദില്‍ ഹേ മുഷ്‌കില്‍&#8217; സിനിമ റിലീസിങ് വിവാദത്തിന് താല്‍കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) പിന്മാറിയതാണ് പ്രദര്‍ശനത്തിന് മുന്നിലെ കറുത്ത പുക നീക്കിത്. പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന സേനാ നേതാവ് രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും സംവിധായകന്‍ കരണ്‍ ജോഹറും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പാകിസ്താന്&#x200d; താരം ഫവാദ് ഖാന്&#x200d; അഭിനയിച്ച കരണ്&#x200d; ജോഹറിന്റെ &#8216;ഏ ദില്&#x200d; ഹേ മുഷ്‌കില്&#x200d;&#8217; സിനിമ റിലീസിങ് വിവാദത്തിന് താല്&#x200d;കാലിക പരഹാരം. ചിത്രം പ്രദര്&#x200d;ശിപ്പിക്കാന്&#x200d; അനുവദിക്കില്ലെന്ന കടുത്ത നിലപാടില്&#x200d; വിന്നും മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന(എംഎന്&#x200d;എസ്) പിന്മാറിയതാണ് പ്രദര്&#x200d;ശനത്തിന് മുന്നിലെ കറുത്ത പുക നീക്കിത്. <span style="color: #ffffff;">പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്&#x200d;കണം: മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന</span></p>
<p>സേനാ നേതാവ് രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും സംവിധായകന്&#x200d; കരണ്&#x200d; ജോഹറും നടത്തിയ ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് പ്രദര്&#x200d;ശന വിഷത്തില്&#x200d; ധാരണയായത്.</p>
<p>പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്&#x200d;എസിന്റെ നിബന്ധന നിര്&#x200d;മാതാക്കള്&#x200d; അംഗീകരിച്ചതിനെ തുടര്&#x200d;ന്നാണ് പ്രതിഷേധത്തില്&#x200d; നിന്നും സേന പിന്മാറിയത്.</p>
<p><div id="attachment_4150" style="width: 794px" class="wp-caption alignnone"><img aria-describedby="caption-attachment-4150" loading="lazy" class="size-full wp-image-4150" src="https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray.jpg.image_.784.410.jpg" alt="മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray.jpg.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray.jpg.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /><p id="caption-attachment-4150" class="wp-caption-text">മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ</p></div></p>
<p>കൂടാതെ മേലില്&#x200d; താരങ്ങളെയോ സാങ്കേതിക പ്രവര്&#x200d;ത്തകരേയോ തങ്ങളുടെ സിനിമകളുമായി സഹകിപ്പിക്കില്ലെന്നും നിര്&#x200d;മാതാക്കള്&#x200d; ഉറപ്പു നല്&#x200d;കിയതായാണ് അറിവ്. പുറമെ തീയ്യറ്ററുകളില്&#x200d; സിനിമയ്ക്ക് മുന്&#x200d;പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്&#x200d;ശിപ്പിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്&#x200d;ത്തകര്&#x200d; എം.എന്&#x200d;.എസിന് വാക്കു കൊടുത്തു.</p>
<p>പാക്കിസ്ഥാനില്&#x200d; ഇന്ത്യന്&#x200d; ചാനലുകള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയ സാഹചര്യത്തില്&#x200d; പാകിസ്താന്&#x200d; താരങ്ങള്&#x200d;ക്ക് നാം ഇവിടെ സ്വീകരണം നല്&#x200d;കുന്നതില്&#x200d; എന്തു യുക്തിയാണുള്ളതെന്നായിരുന്നു ചര്&#x200d;ച്ചയില്&#x200d; രാജ് താക്കറെയുടെ ചോദ്യം.</p>
<p>അതിനാല്&#x200d; പാക്കിസ്ഥാനികളെ സ്വന്തം സിനിമയില്&#x200d; സഹകരിപ്പിച്ചവര്&#x200d; അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്&#x200d;കട്ടെ എന്നും താക്കറെ പ്രതികരിച്ചു. ഭാവിയില്&#x200d; പാക്ക് താരങ്ങളുമായി ചേര്&#x200d;ന്നു സിനിമ ചെയ്യില്ലെന്ന് എഴുതി നല്&#x200d;കണമെന്നും താക്കറെ ചര്&#x200d;ച്ചയില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.<br />
ഇതോടെ പാക് താരം മാഹിറാ ഖാന്&#x200d; നായികയായെത്തുന്ന ഷാരൂഖ് ഖാന്&#x200d; ചിത്രം റയീസിന്റെ നിര്&#x200d;മാതാക്കളും ചിത്രം പുറത്തിറക്കണമെങ്കിലും സമാനമായ തുക നഷ്ടപരിഹാരമായി അടയ്‌ക്കേണ്ടി വരും എന്നും വ്യക്തമായി.</p>
<p>ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ഇന്ത്യ-പാകിസ്താന്&#x200d; ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്&#x200d; പാക് താരങ്ങള്&#x200d; ഉള്&#x200d;പ്പെട്ട ചിത്രങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കാന്&#x200d; അനുവദിക്കുകയില്ലെന്ന് ചില സംഘടകള്&#x200d; നിലപാടെടുത്തിരുന്നു.</p>
<p>&#8216;ഏ ദില്&#x200d; ഹേ മുഷ്‌കില്&#x200d;&#8217; ചിത്രത്തില്&#x200d; പാക് താരം ഫവദ് ഖാന്&#x200d; പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേനയുടെ കടുത്ത നിലപാടില്&#x200d; അഴവു വന്നതോടെ സിനിമയുടെ വമ്പന്&#x200d; റിലീസിങിന് ഒരുക്കമായി.</p>
<h4 class="entry-title"><span style="color: #ff0000;">Dont miss: <a href="https://www.chandrikadaily.com/cat-gatecrashes-live-tv-show.html">ലൈവ് ഷോക്കിടെ ഡസ്‌കില്&#x200d; പൂച്ച കയറിയാല്&#x200d;?</a></span></h4>
<p>ഐശ്വര്യ റായി ബച്ചന്&#x200d;, രണ്&#x200d;ബീര്&#x200d; കപൂര്&#x200d;, അനുഷ്‌ക ശര്&#x200d;മ എന്നിവര്&#x200d; മുഖ്യവേഷങ്ങളില്&#x200d; എത്തുന്ന ദീപാവലി ചിത്രം ഒക്ടോബര്&#x200d; 28ന്് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.</p>
<p>ഏ ദില്&#x200d; ഹെ മുഷ്‌കിലിന്റെ റിലീസിന് സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണ പിന്തുണ നല്&#x200d;കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വാക്കു നല്&#x200d;കിയിരുന്നു. ഫിലിം ആന്റ് ടെലിവിഷന്&#x200d; പ്രൊഡ്യൂസേഴ്‌സ് ഗില്&#x200d;ഡ് ഇന്ത്യ അധ്യക്ഷന്&#x200d; മുകേഷ് ഭട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ae-dil-hai-mushkil-release-producers-promise-five-core-for-pak-artists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
