X
    Categories: indiaNews

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍.മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി വെട്രിവേല്‍ യാത്ര നടത്തിയത്.

യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഒരു ഭക്തന്‍ എന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന്‍ പറഞ്ഞു.

ഇന്ന് രാവിലെ എല്‍.മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങള്‍ക്ക് മാത്രമാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബിജെപി. അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ് യാത്ര തടയുകയും എല്‍.മരുകന്‍ ഉള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബിജെപി പ്രഖ്യാപിച്ചിരുന്ന വെട്രിവേല്‍യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തുന്ന യാത്ര തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്.

 

web desk 3: