X

ജലനിരപ്പ് കുത്തനെ താഴ്ന്ന് ഇടുക്കി ഡാം

ഇടുക്കി: കമ്മിഷന്‍ ചെയ്തിനു ശേഷം ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്ക് ഇടുക്കി ഡാം. 2329.46 ആണ് ഇന്നലെത്തെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 അടി വെള്ളത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മഴ കനിഞ്ഞില്ലങ്കില്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ കടുത്ത പ്രതിസന്ധി നേരിടും.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. ഈ വര്‍ഷം സംഭരണ ശേഷിയുടെ 31 ശതമാനം മാത്രമാണ് അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 31 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിനു ഡാമില്‍ അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 60 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പു കുറയാന്‍ പ്രധാനകാരണം . ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കേണ്ടി വരും. ഇത് കടുത്ത വൈദ്യുത പ്രതിസന്ധിക്കു കാരണമാകും.

670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത് . കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 6 ദശലക്ഷം യൂണിറ്റാക്കി കുറച്ചു . ഇപ്പോഴത്തെ പ്രതിസന്ധി മൂലം ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദനം കൂട്ടി ഇടുക്കിയില്‍ പരമാവധി വെള്ളം സംഭരിക്കാനും വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പു താഴ്ന്നു കൊണ്ടിരിക്കുകയാണ. ് മിക്ക അണക്കെട്ടുകളിലും 20 അടി മുതല്‍ 40 അടി വരെ കുറവുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ഡൈവേര്‍ഷന്‍ ഡാമുകളായ ഇരട്ടയാര്‍, വടക്കേപ്പുഴ, അഴുത, നാരകക്കാനം തുടങ്ങിയ വയിലെല്ലാം ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.

webdesk11: