X

തോക്കിന്‍മുനയില്‍ നിര്‍ത്തി സന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആശ്രമത്തലവനും സംഘവും ഒളിവില്‍

നവാഡ: ബീഹാറിലെ നവാഡ ജില്ലയിലെ സന്ത്ഗുഡ് ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇക്കഴഞ്ഞ ഡിസംബര്‍ നാലിനാണ് മൂന്ന് സന്ന്യാസിനിമാരെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്നാണ് സന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ പറഞ്ഞു.

‘രാത്രി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന തങ്ങളുടെ താമസസ്ഥലത്തേക്ക് ആശ്രമത്തിലുള്ള 6 പേര്‍ എത്തുകയും വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും ഈ സമയം മറ്റ് ചിലര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു’ ബലാത്സംഗത്തിന് ഇരയായ ഒരു സന്യാസിനി പറഞ്ഞു. പൊലീസില്‍ പറയരുതെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അവര്‍ സ്ഥലം വിട്ടതെന്നും സന്യാസിനി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ ആശ്രമത്തലവനെതിരെ നേരത്തെയും കേസുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തില്‍ അഭയം തേടുകയായിരുന്നു. ജനുവരി ഒന്‍പതിന് പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്പി പറഞ്ഞു. പ്രധാന പ്രതിയായ ആശ്രമത്തലവന്‍ തപസ്യാനന്ദടക്കം 13 പേര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധകള്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സന്ന്യാസിനിമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ച ശേഷം ആശ്രമം റെയ്ഡ് നടത്തി പൊലീസ് പൂട്ടിച്ചു.

chandrika: