X

പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സഞ്ജു സാംസണിനെയാണ് കോടിതി കഠിന തടവിനും പിഴയിക്കും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡറെ പോക്‌സോ കേസില്‍ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു.

2016ലാണ് സഞ്ജു പതിനാറുകാരനെ പീഡിപ്പിച്ചത്. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്‌റ്റേഷനില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി ട്രാന്‍സ് വുമണായി മാറി. എന്നാല്‍ സംഭവ സമയത്തും ട്രാന്‍സ്‌ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ പൊട്ടന്‍സി ടെസ്റ്റ് പോലീസ് നടത്തി ഈ വാദം പൊളിക്കുകയായിരുന്നു.

webdesk13: