X

ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍

ലക്‌നൗ: ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടു പ്രതികയുമാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. വെള്ളത്തില്‍ കീടനാശിനി ചേര്‍ത്തായിരുന്നു പ്രതികള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.

പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ശുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് പെണ്‍കുട്ടികളുടെ മരണ കാരണം വിഷം ഉള്ളില്‍ ചെന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നത്. കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ആണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

 

web desk 3: