X

ഉത്ര വധം; കുടുംബം ഒന്നടങ്കം പ്രതികള്‍, എല്ലാവരും ജയിലിലായി

കൊല്ലം:അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയുംകൂടി അറസ്റ്റിലായതോടെ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും പ്രതികളാവുകയും ജയിലിലെത്തുകയും ചെയ്തു.പിതാവ് സുരേന്ദ്ര പണിക്കര്‍ എണ്‍പതു ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. സൂരജ് ഇപ്പോഴും ജയിലിലാണ്.

നേരത്തേ മുന്നു തവണ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും രണ്ടു തവണ അടൂര്‍ പറക്കോട്ടെ വീട്ടിലും സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. ജയിലിന് പുറത്തിറങ്ങുന്നത് തടയാന്‍ സൂരജിനെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് അമ്മയെയും സഹോദരിയെയും അറസ്റ്റുചെയ്തത്. മൂന്ന് മാസം പൂര്‍ത്തിയാവും മുന്‍പാണ് എല്ലാവരും അറസ്റ്റിലായത്.

കൊലപാതകത്തിന് ശേഷം സൂരജിനോട് ഒളിവില്‍ പോകാന്‍ പറഞ്ഞത് സൂര്യയായിരുന്നു. നാലു ഫോണുണ്ടായിട്ടും മൂന്നെണ്ണം മാത്രമേയുള്ളൂവെന്നും ഒന്നും അറിയില്ലെന്നും സൂര്യ മൊഴി നല്‍കിയിരുന്നു. ഇത് കളവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സൂരജ് ഒളിവില്‍ പോയത് സൂര്യ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന യുവാവിന്റെ വീട്ടിലാണ്.

ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് സൂര്യയുടെ വിവാഹത്തിന് വേണ്ടിയായിരുന്നെന്നും പൊലീസ് പറയുന്നു.

 

web desk 1: