X

വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍

കോട്ടയം അയ്മനത്തെ വ്യാപാരി ജീവനൊടുക്കിയത് ബാങ്കിന്റെ ഭീഷണിമൂലമെന്ന് ബന്ധുക്കള്‍. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപും ബാങ്ക് ജീവനക്കാരനും ഭീഷണിപ്പെടുത്തിയതെന്നാണ് മരിച്ച ബിനു കെ സിയുടെ കുടുംബം ആരോപിച്ചത്.

രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു.

2 മാസം കുടിശ്ശിക മുടങ്ങിയതിന്റെ പേരില്‍ ജീവനക്കാരന്‍ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്നും ബാങ്ക് മാനേജര്‍ ഫോണിലൂടെ വിളിച്ച് മോശമായി സംസാരിച്ചെന്നും കുടുംബം പറയുന്നു.

webdesk14: