X

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങി; ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാന്‍സുകാരുടെ ഭീഷണി മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് സ്വദേശിനി പത്മാവതിയാണ് മരിച്ചത്. പത്മവതിയെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

2014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇവരുടെ മകനാണ് 18,000 രൂപയുടെ ഫോണ്‍ വാങ്ങിയത്. പത്മാവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വച്ചാണ് ഫോണ്‍ വായ്പ്പക്ക് എടുത്തത്. ഇതിനിടയില്‍ ഒരു അടവ് മുടങ്ങിയതിന്റെ പേരിലാണ് ഫിനാന്‍സ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.

webdesk14: