Connect with us

More

മ്യാന്മറില്‍ 30 റോഹിന്‍ഗ്യാ ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തി

Published

on

യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ സൈന്യം 30 പേരെ വെടിവെച്ചു കൊലപ്പെടുത്തി. മാരകായുധങ്ങള്‍ കൈവശംവെച്ച അക്രമികളെയാണ് കൊലപ്പെടുത്തിയതെന്ന് സൈന്യം പറയുന്നു. ശനിയാഴ്ച രണ്ട് സൈനികരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഹിന്‍ഗ്യാ മുസ്്‌ലിം ഗ്രാമങ്ങളില്‍ മ്യാന്മര്‍ സേന ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരിക്കുകയാണ്.

തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ‘ശുദ്ധീകരണ പ്രക്രിയ’യെന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച സൈന്യത്തെ ഭയന്ന് നൂറുകണക്കിന് ഗ്രാമീണരാണ് വീടുപേക്ഷിച്ച് പലായനംചെയ്തത്. റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിക്കപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്.ആര്‍.ഡബ്ല്യു) പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് ഗ്രാമങ്ങളും 400 കെട്ടിടങ്ങളും അഗ്നിക്കരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മാസം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒമ്പത് മ്യാന്മര്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് റാഖിന്‍ സ്‌റ്റേറ്റിലെ ഗ്രാമങ്ങളില്‍ സൈന്യം മുസ്്‌ലിം വേട്ട തുടങ്ങിയത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനെന്ന പേരില്‍ മുസ്്‌ലിം ഗ്രാമങ്ങളിലെത്തിയ സൈനികര്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളെ കൊന്നൊടുക്കുകയാണ്.

നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. റാഖിന്‍ സ്‌റ്റേറ്റിലെ വടക്കന്‍ മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുകൊണ്ട് മ്യാന്മര്‍ ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് ബി.ബി.സി ലേഖകന്‍ ജോന ഫിഷര്‍ പറയുന്നു. തോക്കുമായി നില്‍ക്കുന്ന സൈനികരെ വടിയും കത്തിയുമായി എങ്ങനെയാണ് ആളുകള്‍ ആക്രമിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. വീടുകള്‍ക്ക് റോഹിന്‍ഗ്യകള്‍ തന്നെ തീവെച്ചുവെന്നാണ് സൈന്യത്തിന്റെ മറ്റൊരു വിശദീകരണം. അന്താരാഷ്ട്ര സഹായം കിട്ടാനും തെറ്റിദ്ധാരണയും സംഘര്‍ഷവും സൃഷ്ടിക്കാനും റോഹിന്‍ഗ്യകള്‍ തങ്ങളുടെ 130 വീടുകള്‍ അഗ്നിക്കിരയാക്കിയതായി മ്യാന്മര്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീടുകള്‍ റോഹിന്‍ഗ്യകള്‍ നശിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ ലോകത്ത് ആരെയും കിട്ടില്ലെന്ന് ഫിഷര്‍ വ്യക്തമാക്കി. മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തിന്റെ മേധാവിയും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂകി റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെ സൈനിക ക്രൂരതകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന വിദേശ നയതന്ത്രജ്ഞരുടെ ആവശ്യം സൂകി തള്ളിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം

Published

on

മലപ്പുറം ചങ്ങരംകുളത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ കല്ലൂര്‍മ്മ സ്വദേശി രാജന്‍ ആണ് മരിച്ചത്.

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം. രാജനെ ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

kerala

30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല; 14കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

കൊച്ചി : 14കാരിയായ പോക്‌സോ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് 14കാരിയുടെ ആരോഗ്യം പരിശോധിച്ചു. ഗര്‍ഭം 30 ആഴ്ച പൂര്‍ത്തിയായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഒരേ നിലപാട് എടുത്തു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനന ശേഷം കുഞ്ഞിന് നല്ല ജീവിതം പ്രതീക്ഷിക്കുന്നു. ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി ധരിച്ച ഗര്‍ഭം ആയതിനാല്‍ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഇളവുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 14കാരിക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യമായ സഹായം നല്‍കണം. കൗണ്‍സലിംഗ്, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Continue Reading

Trending