Connect with us

Culture

കേന്ദ്ര ഹജ്ജ് നയം പുന:പരിശോധിക്കണമെന്ന് കേരളം

Published

on

 

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്‌നയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ് നയത്തിലാണ് വിവാദമായ നയങ്ങളുള്ളത്. കേരളത്തിലെ തീര്‍ഥാടകരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ യോഗത്തില്‍ അധ്യക്ഷനായി.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് 2018- 2022 കാലത്തേക്കുള്ള കരട് നയം തയ്യാറാക്കി സമര്‍പ്പിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുള്‍പെടെ വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും മതസംഘടനാ പ്രതിനിധികളുടെയും യോഗത്തിന്റെ വികാരം മന്ത്രി മാധ്യമപ്രവര്‍ത്തര്‍ത്തകരുമായും പങ്കുവെച്ചു. നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട 75:25 എന്നത് 80:20 ആയി സര്‍ക്കാര്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ക്വാട്ട 70 ആയി കുറക്കാനുള്ള കരട് നയത്തിലെ ശുപാര്‍ശ തള്ളണമെന്നും യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
70 വയസ്സ് കഴിഞ്ഞവര്‍ക്കും തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്നും കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കരിപ്പൂരിലേക്ക് മാറ്റണമെന്നും രാജ്യത്തെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒന്‍പതായി കുറക്കാനുള്ള കരട് നിര്‍ദേശം തള്ളി 21ല്‍ നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഹാജിമാര്‍ക്ക് മക്കയില്‍ താമസിക്കാനുള്ള ഗ്രീന്‍- അസീസിയ്യ കാറ്റഗറികളില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അസീസിയ്യ കാറ്റഗറി മാത്രം മതിയെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, ടി.വി. ഇബ്രാഹീം എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന ശൈഖ് (ഗോവ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം ഭായ്ജാന്‍, രാജസ്ഥാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സലീം ചൗഹാന്‍, കേരള ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending