X

ഭിന്ന ചേരിയില്‍ നില്‍ക്കുമ്പോഴും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ച നേതാവ്: കെ.പി.എ മജീദ്

കോഴിക്കോട്: ഭിന്ന ചേരിയില്‍ നില്‍ക്കുമ്പോഴും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്നു വന്ന വ്യക്തിയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ടിലേറെ നീണ്ട വ്യക്തിബന്ധമാണ് അദ്ദേഹവുമായുളളത്.

സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളെ മെയ് വഴക്കത്തോടെ എതിരിടാന്‍ താഴെതട്ടിലുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് സഹായകമായത്. കോടിയേരി ശൈലി എന്ന സമസ്യ ബാക്കിവെച്ചാണ് അദ്ദേഹം വിടപറയുന്നത്. അടുത്ത സുഹൃത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു.

web desk 3: