X

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കിഴിശ്ശേരി- മഞ്ചേരി റോഡില്‍ കുഴിയംപറമ്പില്‍ കത്തിക്കുത്ത്. മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഇവരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി മുബഷിർ, പൂക്കൊളത്തൂർ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. കുഴിയംപറമ്പ് സ്വദേശി നൗഫൽ, ഓമാനൂർ സ്വദേശി മർവാൻ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. അറസ്റ്റിലായ രണ്ട് പേരുമായി പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

കുഴിയംപറമ്പ് ചർച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫലിനാണ് കുത്തേറ്റത്.

ഇന്നലെ വൈകീട്ട് 06:00 മണിയോടെ കിഴിശ്ശേരി കുഴിയംപറമ്പ് ജി.എൽ.പി. സ്കൂളിനു സമീപമാണ് കൊലപാതകം. നടന്നത്. അഞ്ചരയോടെ ഓട്ടോയിൽ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതർക്കമായി. അങ്ങാടിയിൽ നിൽക്കുകയായിരുന്ന പ്രജിത്ത്, നൗഫലിനെ സംഘം പിടിച്ചുതള്ളുന്നതുകണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ടു കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചിൽ കുത്തേറ്റു.

നൗഫലിന് കൈക്കാണ് കുത്തേറ്റത്. കുത്തേറ്റ പ്രജിത്ത് ഓടുന്നതിനിടെ റോഡരികിൽ വീണു. ഇതിനിടെ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

webdesk14: