X
    Categories: indiaNews

16കാരനെ ട്യൂഷന്‍ ടീച്ചറും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കാണാതായ ടെക്‌സ്‌റ്റൈല്‍ വ്യവസായിയുടെ 16 വയസ്സുള്ള മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ഥി കുശാഗ്ര കനോഡിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുശാഗ്രയുടെ ട്യൂഷന്‍ ടീച്ചറും പ്രതിശ്രുത വരനും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്യൂഷന്‍ ടീച്ചര്‍ രചിത, പ്രതിശ്രുത വരന്‍ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുശാഗ്രയുടെ പിതാവ് മനീഷ് കനോഡിയക്ക് കത്തയച്ചിരുന്നു. ‘അല്ലാഹു അക്ബര്‍’ എന്നെഴുതിയ കത്തില്‍ 30 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ട്യൂഷന്‍ ക്ലാസിനായാണ് കുശാഗ്ര കനോഡിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, കുട്ടി തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയോടെയാണ് 30 ലക്ഷം രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് ‘അല്ലാഹു അക്ബര്‍’ എന്നെഴുതിയ കത്ത് കുടുംബത്തിന് ലഭിച്ചത്. മോചനദ്രവ്യം ആവശ്യപ്പെട്ട് എഴുതിയ കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണ്.കത്തില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് പരാമര്‍ശിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പൊലീസ് പറഞ്ഞു.

webdesk11: