X

ഭാര്യാസഹോദരിക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിലിട്ടു; ബിഹാറില്‍ യുവാവ് സുഹൃത്തിനെ വെടിവെച്ചുകൊന്നു

ഭാര്യാ സഹോദരിയുമായി വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ സുഹൃത്തിനെ യുവാവ് വെടിവെച്ചു കൊന്നു. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി വിപുലാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം.

പ്രതി സാജന്‍ കുമാറിനെയും നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മദ്യപാന സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിപുല്‍. മദ്യലഹരിയിലായിരുന്ന സാജന്‍ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.

ശങ്കര്‍ പാസ്വാന്‍, വിക്കി കുമാര്‍, മുഹമ്മദ് സാജിദ്, പവന്‍ മണ്ഡല്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യാ സഹോദരിയുമായുള്ള ബന്ധത്തില്‍ വിപുലിനോട് സാജന് ശത്രുത ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാന്‍ പലതവണ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും വിപുല്‍ തയാറായില്ല. ഇതോടെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. സാജന്‍ വിപുലിന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

webdesk13: