X

17,044 രൂപ വൈദ്യുതി ബില്‍; രണ്ടുമുറി വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് വൈദ്യുതി ബോര്‍ഡ്

പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് വൈദ്യുതി ബോര്‍ഡ്. രണ്ടുമുറി വീടിന് വൈദ്യുതി ബില്‍ 17,044 രൂപ. പെരിങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആലഞ്ചേരില്‍ വീട്ടില്‍ വിജയനും കുടുംബവുമാണ് ബോര്‍ഡിന്റെ മണിപ്പുഴ സെക്ഷന്‍ നല്‍കിയ ബില്ലിലും നടപടിയിലും വലഞ്ഞത്. വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

രണ്ട് എല്‍.ഇ.ഡി ബള്‍ബും രണ്ട് ഫാനും മാത്രമെ ഈ ചെറിയ വീട്ടില്‍ ആകെ പ്രവര്‍ത്തിക്കുന്നത്. വിജയന്റെ ജ്യേഷ്ഠസഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയില്‍ താഴെ മാത്രമായിരുന്നു ബില്‍. രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബില്‍ വന്നത്. ഇതേ തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ചിത്രവും പകര്‍ത്തി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.

രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ എത്തി വിജയന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന മീറ്റര്‍ കൂടാതെ മറ്റൊരു മീറ്റര്‍ കൂടി സ്ഥാപിച്ചു. രണ്ട് ദിവസത്തിനു ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ലെന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെയെടുത്ത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ രണ്ട് ലൈന്‍മാന്‍മാര്‍ എത്തി വൈദ്യുതി വിച്ഛേദിച്ചത്. മാതാവിന്റെ ആരോഗ്യനില മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലംകൂടി പരിഗണിച്ച് വൈദ്യുതിബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്ന് വിജയന്‍ പറഞ്ഞു.

webdesk14: