X

സഊദി അറേബ്യയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ജുബൈലിൽ പ്രവാസി മലയാളി സഹപ്രവർത്തകൻറെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനും തമിഴ് നാട് സ്വാദേശിയുമായ മഹേഷ് (45) ആണ് മുഹമ്മദലിയെ ആക്രമിച്ചത്.

കൃത്യത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ഇപ്പോൾ ആശുപത്രിയിൽ പോലീസിൻറെ കസ്റ്റഡിയിലാണ്. ഞായറാഴ്ച ഉച്ചക്ക് ഇവരുടെ താമസസ്ഥലത്ത് വെച്ചാണ് ദാരുണ സംഭവം. വ്യവസായ നഗരമായ ജുബൈലിലെ സ്വാകാര്യ കമ്പനിയിൽ ജീവനക്കാരാണ് ഇരുവരും.

ശനിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ് തിരിച്ചെത്തിയ മുഹമ്മദലിയെ ഉറക്കത്തിൽ പ്രകോപനമൊന്നു മില്ലാതെ മഹേഷ് അക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെന്റ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അവധി നല്‍കുകയും വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കുത്തേറ്റ് പുറത്തേക്കോടിയ മുഹമ്മദലി മറ്റൊരു മുറിയുടെ മുന്നിൽ തളർന്ന് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല നടത്തിയതിെന്റ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ഈ കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കളാണ് മുഹമ്മദലിക്കുള്ളത്.

webdesk13: