X
    Categories: indiaNews

യു.പിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് ആര്‍എസ്എസുകാരനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍; പ്രതിഷേധിച്ചതോടെ അറസ്റ്റ്; യോഗിക്ക് ചോര കൊണ്ട് കത്തെഴുതി ഇരകള്‍

ഉത്തരപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് പ്രിന്‍സിപ്പല്‍. ഖാസിയാബാദിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡോക്ടര്‍ രാജീവ് പാണ്ടയാണ് 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആര്‍എസ്എസുകാരനായ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതി.

പീഡനത്തെക്കുറിച്ച് പുറത്തു പറയാന്‍ ആദ്യം വിദ്യാര്‍ത്ഥിനികള്‍ക്ക് ഭയമായിരുന്നു. പിന്നീട് വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയും വീട്ടുകാര്‍ സ്‌കൂളില്‍ വന്നു കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം ഇത് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീണ്ടു.

പിന്നീട് സ്‌കൂള്‍ അതിക്രമിച്ചു എന്ന പേരില്‍ പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.ഇതേ തുടര്‍ന്ന് പോലീസ് പ്രിന്‍സിപ്പല്‍ക്കെതിരെയും വീട്ടുകാര്‍ക്കെതിരെയും കേസെടുത്തു.

അതേസമയം പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലില്‍ വെച്ചതായും വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും ആരോപിക്കുന്നു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് നടപടി വൈകിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

webdesk11: