X

അഞ്ജുവിന്റെ കഥക്കു പിന്നാലെ പാകിസ്താനില്‍ പോകാന്‍ എത്തിയ പെണ്‍കുട്ടിയെ തിരിച്ചയച്ചു

ജയ്പൂര്‍: പ്രണയിതാവിനെ തേടി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ സീമ ഹൈദറിന്റെയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് പോയ അഞ്ജുവിന്റെയും കഥക്കു പിന്നാലെ പാകിസ്താനിയായ കാമുകനെ കാണാന്‍ രാജ്യാതിര്‍ത്തി കടക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ സ്വദേശിയായി പെണ്‍കുട്ടി. പാസ്‌പോര്‍ട്ടോ വിസയോ യാത്ര ചെയ്യാന്‍ വേണ്ട യാതൊരു രേഖകളോയില്ലാതെയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജയ്പൂര്‍ വിമാനത്താവള അധികൃതര്‍ പൊലീസിനെ ഏല്‍പ്പിച്ചു. മാതാപിതാക്കളെ അറിയിച്ചതോടെ അങ്ങനെയൊരു കാമുകനില്ലെന്നും ശ്രദ്ധ നേടാന്‍ ചെയ്തതാണെന്നും പറഞ്ഞ് പെണ്‍കുട്ടി കളം മാറ്റി.

കാമുകനെ കാണാന്‍ ലാഹോറിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിലെത്തി പാകിസ്താനിലേക്ക് ടിക്കറ്റ് ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് മനസ്സിലാക്കിയ അധികൃതര്‍ പെണ്‍കുട്ടി തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനായി, വിമാനത്താവളത്തിലെ അധികൃതരുമായി എങ്ങനെ ഇടപെടണമെന്നും അന്വേഷണ വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും തന്നോട് പാകിസ്താനി സുഹൃത്ത് പറഞ്ഞിരുന്നെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് ഇസ്്‌ലാമാബാദില്‍ നിന്ന് ഇന്ത്യയിലെത്തിയതാണെന്നായിരുന്നു അടുത്ത വാദം. ബന്ധുവിനൊപ്പമാണ് താമസിച്ചുവന്നിരുന്നതെന്നും അവരുമായി പ്രശ്‌നങ്ങളിലായതിനാല്‍ തിരിച്ചു പോകാനാഗ്രഹിക്കുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തി ല്‍ പെണ്‍കുട്ടി രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ രത്തന്‍പുര ഗ്രാമവാസിയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

webdesk11: