X
    Categories: indiaNews

‘സുപ്രധാന കാര്യങ്ങള്‍’; ആശുപത്രി വിട്ടതിനു ശേഷം ആദ്യമായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് മുക്തനായി ആശുപത്രി വിട്ടതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെയാണ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിത്. അസുഖത്തെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ആദ്യമായാണ് അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ആഭ്യന്ത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നിരവധി സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, എന്തൊക്കെയാണ് ഈ വിഷയങ്ങളെന്ന് വ്യക്തമല്ല.

നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

chandrika: