X

‘രാജ്യത്ത് ഹിന്ദു താലിബാനിസം വളരുന്നു’; എസ്.ഹരീഷിന് പിന്തുണയുമായി ആനന്ദ് പട്‌വര്‍ധന്‍

തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തെത്തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരണം പിന്‍വലിച്ച ഹരീഷിന് പിന്തുണയുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ രംഗത്തുവന്നു.

രാജ്യത്ത് ഹിന്ദു താലിബാനിസം വളരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണികളുടെ പേരില്‍ ഹരീഷിനെ പോലെ ഒരു എഴുത്തുകാരന്‍ എഴുത്ത് നിര്‍ത്താന്‍ പാടില്ല. പകരം എഴുത്തിലൂടെ ഭീഷണികളെ നേരിടണമെ്ന്ന് ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ വേദിയിലാണ് ആനന്ദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരീഷിന്റെ മീശ എന്ന നോവല്‍. അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹരീഷിനെതിരെ രംഗത്തുവന്നത്. എഴുത്തുകാരന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധകരുടെ അസഭ്യവര്‍ഷം. മോശം പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനുമെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയത്. ഇതേത്തുടര്‍ന്നാണ് മീശ എന്ന നോവല്‍ ഹരീഷ് പിന്‍വലിച്ചത്.

chandrika: