മുംബൈ: ‘അന്നപൂരണി’ എന്ന സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചുള്ള പരാതിയിൽ നയൻതാരയ്ക്കും മറ്റ് ഏഴുപേർക്കുമെതിരെ വീണ്ടും കേസെടുത്തു. മീരാ-ഭയന്ദർ നിവാസിയായ 48 വയസ്സുകാരൻ നൽകിയ പരാതിയിലാണ് താനെ പൊലീസ് കേസെടുത്തത്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംവിധായകൻ നിലേഷ് കൃഷ്ണ, അഭിനേതാക്കളായ സത്യരാജ്, ജയ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153-എ, 295-എ , 505 (2), 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി താരത്തിനും നിര്‍മ്മാതാവും ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി താനെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു.