X

അസ്മിയയുടെ മരണം: പൊലീസ് തെളിവുകള്‍ ശേഖരിച്ചു

ബാലരാമപുരം ഇടമനക്കുഴി ഖദീജത്തുല്‍ വനിത അറബിക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോളുടെ(17) മരണവുമായി ബന്ധപ്പെട്ട് കേസില്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. മതപഠന കേന്ദ്രത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍, സഹപാഠികള്‍, കോളേജ് അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. നേരില്‍കണ്ടും ഫോണിലും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുമായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷിനാണ് അന്വേഷണ ചുമതല. സ്ഥാപനം സന്ദര്‍ശിച്ച പ്രത്യേക അന്വേഷണസംഘം ഹാജര്‍ ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് അസ്മിയ മോള്‍ കോളേജിലെ ലൈബ്രറി ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

webdesk11: