X

ഭക്ഷണത്തില്‍ വിഷംചേര്‍ത്ത് കൊല്ലാന്‍ ശ്രമം; സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

സോളാര്‍ കേസ് പ്രതി സരിത എസ് നായരെ ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് എന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സരിതയ്ക്ക് പലതവണ ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇടത് കണ്ണിന്റെ കാഴ്ച കുറവ് സംഭവിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് 2018 മുതല്‍ തന്നെ കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സിബിഐക്ക് മൊഴി നല്‍കാന്‍ പോയ ഒരു ദിവസം ബേക്കറിയില്‍ നിന്നും വാങ്ങിയ ജ്യൂസില്‍ ഒരു പൊടി കലര്‍ത്തിയത് കണ്ടതോടെയാണ് സരിതയ്ക്ക് വിഷം കലര്‍ത്തിയതായി സംശയം ഉയര്‍ന്നത്.

web desk 3: