X
    Categories: CultureNewsViews

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് സഹായമഭ്യര്‍ത്ഥിച്ച ആയിഷ തിരിഞ്ഞുനോക്കിയപ്പോള്‍ സംഭവിച്ചത്

മേപ്പാടി: ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലാതിയോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാമ്പ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല.

മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷ്‌ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറഞ്ഞത് നമുക്കു ശരിയാക്കാം എന്ന് മാത്രം.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറഞ്ഞ ആയിഷ തിരിഞ്ഞത് വലിയൊരു സന്തോഷത്തിലേക്കാണ്. പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, ‘നഷ്ടമായ വീട് ഞങ്ങള്‍ പണിതുതരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ’. അമ്പരന്നുപോയ ആയിഷ്‌ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യമാകാന്‍ പിന്നെയും കുറെ നേരമെടുത്തു.

കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസിലെ 11 ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനികളാണ് ആയിഷയുടേയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: