X
    Categories: CultureNewsViews

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് മുകുൾ റോയ്ക്കെതിരേ പോലീസ് കേസെടുത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് പോലീസിന്‍റെ നടപടി. മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് മുകുൾ റോയ്. യു.പി.എ സർക്കാരിന്‍റെ കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു അദ്ദേഹം. 

അതേസമയം, ബിശ്വാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാതൻ നിറ‍യൊഴിച്ചത്. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധി തവണ നിറയൊഴിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎൽഎയാണ് ബിശ്വാസ്. 

ചന്ദ്രിക വെബ് ഡെസ്‌ക്‌: