X

സിപിഎം സത്യഗ്രഹത്തില്‍ പങ്കെടുത്ത കൗണ്‍സിലറെ ബിജെപി സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്ത കോര്‍പ്പറേഷന്‍ പാല്‍ക്കുളങ്ങര ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ വിജയകുമാരിയെ ബിജെപി സസ്‌പെന്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കാളിയായതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി അനുകൂല വാര്‍ഡാണ് പാല്‍ക്കുളങ്ങരയില്‍ അഞ്ച് വര്‍ഷം മുമ്പ് വിജയകുമാരി സിപിഎമ്മിന് വേണ്ടി മത്സരിക്കുമെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍, ബിജെപിക്ക് വേണ്ടിയാണ് അവര്‍ മത്സരിച്ചത്. പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പുതിയ സംഭവം.

രണ്ട് മാസം മുമ്പും വിജയകുമാരിയുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്നുമാണ് ബിജെപി ജില്ലാ ഘടകത്തിന്റെ പ്രതികരണം.

സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും മുന്‍ ജില്ലാ പ്രസിഡന്റ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. തുടര്‍ന്ന് പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി വിജയകുമാരിയെ സ്വീകരിച്ചു. ബിജെപിയും സിപിഎമ്മും തമ്മില്‍ വലിയ പോരാട്ടം നടക്കുന്ന കോര്‍പ്പറേഷനാം തിരുവനന്തപുരം

 

chandrika: