X

ഓട്ടം പോകാൻ വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു; 48കാരന്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: ഓട്ടം പോകാനെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗൃഹനാഥൻ ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. അറുനൂറ്റിമംഗലം മുള്ളം മടയ്ക്കൽ വീട്ടിൽ ഷിബു ലൂക്കോസ് ( 50) ആണ് തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കെ.എസ്.പുരം വടക്കേ കണ്ണങ്കരയത്ത് വി.എസ്. പ്രഭാതി (40)നാണ് കുത്തേറ്റത്. സുകുമാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷിബു ലൂക്കോസ് വിളിച്ചതുപ്രകാരം പ്രഭാസ് വീട്ടിൽ എത്തുന്നത്. വീട്ടിലെത്തിയ പ്രഭാതിനെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തുകയായിരുന്നു. നെഞ്ചിന് സമീപത്താണ് കുത്തേറ്റത്. സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രഭാത് അപകടത്തിൽപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെയ്ന്റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ ചെറിയ മതിലിലും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പ്രഭാതിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി.

പ്രഭാതിനെ കുത്തിയ ശേഷം ഷിബു വീടിനുള്ളിൽ‍ കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെള്ളൂർ പൊലീസ് സ്ഥലത്ത് എത്തി ഷിബുവിനെ മുട്ടുചിറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മുട്ടുചിറ എച്ച്.ജി.എം. ആശുപത്രി മോർച്ചറിയിൽ. കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്ന് വെള്ളൂർ പൊലീസ് അറിയിച്ചു.

webdesk14: