X

ബസിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് 70 കിലോമീറ്റര്‍; ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളൂരു:മൃതദേഹവുമായി 70 കിലോമീറ്റര്‍ യാത്ര ചെയ്ത കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ്  ഡ്രൈവര്‍ അറസ്റ്റില്‍. ശാന്തി നഗര്‍ ഡിപ്പോയിലെ ജീവനക്കാരനായ മൊയ്‌നുദ്ദീന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കൂനൂര് നിന്ന് ബെംഗളുരുവിലേക്കുള്ള ബസാണ് ടയറിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി 70 കിലോമീറ്ററുകളോളം ഓടിയത്.

മൈസുരു, മാണ്ഡ്യ, ചന്നപട്ടണ റൂട്ടിലാണ് അപകടം നടന്നത്. ചന്നപട്ടണ അടുത്തതോടെ വണ്ടിക്കടിയില്‍ എന്തോ തട്ടിയതായി തോന്നിയെങ്കിലും കല്ലാണെന്ന ധാരണയിലായിരുന്നു നിര്‍ത്താതെ പോയതെന്ന് െ്രെഡവര്‍ പ്രതികരിച്ചു. റിയര്‍ വ്യൂ മിററിലും അസ്വാഭാവികമായൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഇയാള്‍ പറയുന്നു.

പുലര്‍ച്ചെ 2.35നാണ് ബസ് ബെംഗളൂരുവിലെത്തിയത്. ആദ്യം മൈസൂരുവിലെ സാറ്റലൈറ്റ് ബസ് സ്‌റ്റേഷനിലും മജസ്റ്റിക്കിലും ശാന്തിനഗറിലേക്കും ചെന്നു. ബസ് പാര്‍ക്ക് ചെയ്തു വിശ്രമിച്ചശേഷം എട്ടുമണിയോടെ വണ്ടി കഴുകാനെത്തിയപ്പോഴാണ് അടിയില്‍ മൃതദേഹം കുടുങ്ങിയത് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മുപ്പതിനും നാപ്പതിനും ഇടയില്‍ പ്രായമുള്ളയാളാണ് അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ മൃതദേഹം വിക്ടോറിയ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിലധികം അനുഭവ പരിചയമുള്ള െ്രെഡവറില്‍ നിന്ന് ഇത്തരം ഒരു വീഴ്ച സംഭവിച്ചതില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വിശദമാക്കി.

chandrika: