X
    Categories: MoreViews

കോണ്‍ഗ്രസിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചു : വാദം കേള്‍ക്കുന്നത് സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ രാത്രി 1.45ന്

ന്യൂഡല്‍ഹി: നാടകീയത ഒടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിച്ചു. രാത്രി 1.45ന് സുപ്രീം കോടതി ആറാം നമ്പര്‍ കോടതിയിലാണ് കേസിന്റെ വാദം കേള്‍ക്കുക. ജസ്റ്റിസിന്റെ തീരുമാനം കോണ്‍ഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നതാണ്.

ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എസ്.എ ബോബ്‌ഡേ എന്നീവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായത്. ഹര്‍ജിയില്‍ തീരുമാനമെടുക്കന്നതിന്റെ ഭാഗമായി സുപ്രീം കോടതി രജിസ്ട്രാറും പ്രമുഖ നേതാക്കളും ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി. ഇവരുമായി കൂടിയാലോചിച്ച ശേഷമാണ് ഹര്‍ജി രാത്രി തന്നെ പരിഗണിക്കണോ എന്നതില്‍ തീരുമാനമായത്.

ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ജെ.ഡി.എസ് നേതാക്കളും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടത്. രാത്രി വൈകി ചീഫ് ജസ്റ്റിസിനെ കണ്ട പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് രാഷ്ട്രീയ വിഷയുമായി ബന്ധപ്പെട്ട ഒരു കേസ് രാത്രി ചീഫ് ജസ്റ്റിസിന് പരിഗണിക്കേണ്ടി വരുന്നത്. ചീഫ് ജസ്റ്റിസിന്റെ വസതിയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസിന്റെ സംയുക്ത ഹര്‍ജി ദീപക് മിശ്രക്ക് നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചീഫ് ജസ്റ്റിസ്റ്റിന്റെ വസതിയിലേക്കുള്ള റോഡ് ബാരികേഡുകള്‍ വെച്ച് തടഞ്ഞു. കടുത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗവര്‍ണറുടെ നീക്കത്തിനെതിരെ സ്റ്റേ വാങ്ങി നാളെ ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏത് വിധേനയും തടയാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ജെ.ഡി.എസ്സും. അതേസമയം നാളെ നടക്കാനുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കത്തിലാണ്.

നാളെ രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോടതി സമയം രാവിലെ 10.30ന് ആരംഭിക്കുമെന്നിരിക്കെ ഇതിനു മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതുക്കൊണ്ടു തന്നെയാണ് ആദ്യം 12 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങ് ഒമ്പതിലേക്ക് മാറ്റിയത്.

chandrika: