X
    Categories: indiaNews

ബലാത്സംഗശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്തു കൊന്നു

ന്യൂഡൽഹി: ബലാത്സംഗശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്തു കൊന്നു.
കേന്ദ്രഭരണ പ്രദേശമായ ദാദ്രയിലെ നാഗർ ഹവേലിയിലാണ് സംഭവം. മകളുടെ കൊലപാതകത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യചെയ്തു. കൊലപാതകത്തിന് ശേഷം നാലുവയസുകാരിയെ ചാക്കിലാക്കി ടോയ്ലറ്റിന് സമീപത്തെ ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഫ്ലാറ്റിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതിയായ സന്തോഷ് രജത് സ്വന്തം അപാർട്ട്മെന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ കരഞ്ഞതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിലാക്കി ടോയ്ലറ്റിന് സമീപത്തെ ഇടുങ്ങിയ സ്ഥലത്തേക്ക് ജനലിലൂടെ എറിയുകയായിരുന്നു.

ഏറെനേരം തിരഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പെൺകുട്ടിയുടെ ഫ്ലാറ്റിന് സമീപത്തെ 40ഓളം ഫ്ലാറ്റുകളിലും പരിശോധന നടത്തി. സന്തോഷ് രജതിന്‍റെ അപാർട്ട്മെന്‍റിൽ നടത്തിയ പരിശാധനക്കിടെ ടോയ്ലറ്റിൽ രക്തക്കറകൾ കാണുകയായിരുന്നു. പിന്നീട് മൃതദേഹവും കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്തതോടെ രജത് കുറ്റം സമ്മതിച്ചു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: