X
    Categories: indiaNews

ആര്‍എസ്എസിന്റെ തട്ടകത്തില്‍ ബിജെപിയുടെ തോല്‍വി 58 വര്‍ഷത്തിനു ശേഷം; കോണ്‍ഗ്രസിന് വിജയമധുരം

നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് തട്ടകമായ നാഗ്പൂരില്‍ ബിജെപിയെ കെട്ടുകെട്ടിച്ച് കോണ്‍ഗ്രസ്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്‍ തോല്‍വി വഴങ്ങിയത്.

നാഗ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷി കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 18910 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഭിജിത് വിജയിച്ചത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി നിരവധി തവണ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗഡ്കരി 25 വര്‍ഷവും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അച്ഛന്‍ ഗംഗാധര്‍ റാവു ഫഡ്‌നാവിസ് 12 വര്‍ഷവും തുടര്‍ച്ചയായി ജയിച്ച മണ്ഡലമാണിത്.

മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്തയാളാണ്
നാഗ്പൂര്‍ മേയറായിരുന്ന ജോഷി. നാഗ്പുര്‍ ഗ്രാജ്വേറ്റ് മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഫഡ്നാവിസിനെ കൂടാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് ജയിച്ചത് സ്വതന്ത്രനാണ്.

Test User: