X
    Categories: Newsworld

കോവിഡ് വാക്‌സിന്‍ ആദ്യം അമേരിക്കക്ക് വേണം; ഉത്തരവിറക്കി ട്രംപ്

വാഷിങ്ടണ്‍; കൊവിഡ് വാക്‌സിന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.എന്നാല്‍ അമേരിക്കയല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ കമ്ബനികള്‍ മറ്റ് രാജ്യങ്ങളുമായ കരാറില്‍ എത്തിയതിനാല്‍ ഇത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. അതുകൊണ്ട് തന്നെ ഉത്തരവിനെതിരെ നിയമ നടപടികള്‍ക്ക് സാധ്യത ഉണ്ടെന്ന നിരീക്ഷണവും ഉയരുന്നുണഅട്.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും രോഗപ്രതിരോധം കൈവരിക്കുന്നതിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസിന് ആശങ്കയുണ്ട്. ഫെബ്രുവരി അവസാനത്തോടെ 100 മില്യന്‍ ജനങ്ങള്‍ക്കും ജൂണ്‍ അവസാനത്തോടെ രാജ്യമെമ്ബാടുമുള്ള ജനങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനായിരുന്നു വൈറ്റ് ഹൗസ് പദ്ധതി.

അതേസമയം ഇപ്പോള്‍ നടക്കുന്ന ഉഭയകക്ഷി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡെലവെയറിലെ വില്‍മിംഗ്ടണിലുള്ള തന്റെ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.ഭരണത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ കുറഞ്ഞത് 100 ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുമെന്നും ബൈഡന്‍ പ്രതിജ്ഞയെടുത്തു.വാക്‌സിന്‍ എത്തിക്കുന്നതിന് ആവശ്യമായ ധനസഹായം കണ്ടെത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ വാക്‌സിന്‍ വിതരണം അവതാളത്തിലാകുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കി.

 

web desk 1: