X

മാവോയിസ്റ്റ് സിപി ജലീല്‍ വെടിവച്ചിരുന്നില്ല; പൊലീസിനെ വെട്ടിലാക്കി ഫോറന്‍സിക് റിപ്പോര്‍ട്ട്

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വാദത്തിന് ശക്തി പകരുന്നതാണ് റിപ്പോര്‍ട്ട്. ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ല എന്നാണ് ഫൊറന്‍സിക് പരിശോധനാ ഫലം. ഇത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല.

2019 മാര്‍ച്ച് ആറിനാണ് ജലീല്‍ പൊലീസ് വെടിയേറ്റു കൊല്ലപ്പെടുന്നത്. വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

web desk 1: