X
    Categories: indiaNews

സീറ്റ് കിട്ടിയില്ല; സി.പി.എം എല്‍.എ ബി.ജെ.പിയില്‍

സീറ്റ് വീണ്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പ്രമുഖ സി.പി.എം എം.എല്‍.എയായ മുബഷിര്‍ അലി ബി.ജെ.പിയിലേക്ക് ചേക്കേറി. ഇനകോട്ടി ജില്ലയിലെ കൈലാഷെഹര്‍ മണ്ഡലത്തിലെ എം.എല്‍.എയുംപാര്‍ട്ടിസംസ്ഥാനസമിതിയംഗവുമാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ സീറ്റ് സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ ഇത്തവണ കോണ്‍ഗ്രസിന ്‌നല്‍കിയിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഇതാദ്യമായാണ് ത്രിപുരയില്‍ ബി.ജെ.പിയെ നേരിടുന്നത്. 30 കൊല്ലം സി.പി.എം മുന്നണി ഭരിച്ച ത്രിപുരയില്‍ ബി.ജെ.പിരണ്ടാം തവണയാണ ്കഴിഞ്ഞതവണയും അധികാരത്തിലെത്തിയത്. ഇതാണ് സഖ്യത്തിന് സാധ്യതയേറ്റിയത്. എന്നാല്‍ സിറ്റിംഗ് എം.എല്‍.എയെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയില്‍ പലരും ഖിന്നരാണ്. മുബഷിറിന് ബി.ജെ.പി സീറ്റ് നല്‍കിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിജിതേന്ദ്ര ഇക്കാര്യം സ്ഥിരീകരിച്ചു.
ഫെബ്രുവരി 16നാണ ്‌സംസ്ഥാനത്തെ നിയമസഭാതെരഞ്ഞെടുപ്പ്. അടുത്തിടെയാണ് ബിപ്ലവ് ദേവിനെ മാറ്റി ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചത്. 13 മണ്ഡലത്തില്‍കോണ്‍ഗ്രസും 47ല്‍ സി.പി.എമ്മുമാണ ്മല്‍സരിക്കുന്നത്. മണിക് സാഹയാണ ്പുതിയ മുഖ്യമന്ത്രി.

ഏതാനും സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേക്കേറിയിട്ടുണ്ട്.

Chandrika Web: