X
    Categories: MoreViews

കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. സൊങ്കല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് (21) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സിദ്ദീഖിന് കുത്തേറ്റത്. ബൈക്കുകളിലെത്തിയ നാലംഗ സംഘം സിദ്ദീഖിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചക്കുശേഷം സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, കുമ്പള സി.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: