X

ബീഹാറില്‍ നിന്ന് അതിഥിയായെത്തി ഒന്നാ റാംങ്ക് നേടി പായലിന്റെ വിജയഗാഥ

കൊച്ചി: അച്ഛന്‍ പ്രമോദ് കുമാര്‍ ബീഹാറിലെ ഗ്രാമം വിട്ടുപോകുമ്പോള്‍ പയലിന് നാല് വയസ്സായിരുന്നു പ്രായം.പിന്നീട് ഭാര്യ ബിന്ദു ദേവി, മകന്‍ ആകാശ് കുമാര്‍, പെണ്‍മക്കളായ പായല്‍ കുമാരി, പല്ലവി കുമാരി എന്നിവരുമൊത്ത് പ്രമോദ് കുമാര്‍ എറണാകുളത്തെത്തി. ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴും പ്രമോദ് കുമാറിന് മനസ്സില്‍ ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക.ജീവിതത്തിലെ എല്ലാറ്റിനേക്കാളും ഉപരിയായി കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.അച്ഛന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം മകളുടെ കഠിനാധ്വാനവും ഫലം കണ്ടതോടെ മാര്‍ച്ചില്‍ നടന്ന പരീക്ഷകള്‍ക്ക് പയാല്‍ കുമാരി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിഎ ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററിയില്‍ (മൊഡ്യൂള്‍ രണ്ടാം സ്ഥാനം) ഒന്നാം റാങ്ക് നേടി. 85% മാര്‍ക്ക് നേടിയ പായല്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

പഠനം ഉപേക്ഷിക്കാന്‍ ഞാന്‍ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, കാരണം എല്ലാവരേയും പഠിപ്പിക്കുന്നത് എന്റെ പിതാവിന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എന്റെ അദ്ധ്യാപകര്‍, പ്രത്യേകിച്ച് എന്റെ ചരിത്ര അധ്യാപകനായ ബിപിന്‍ സര്‍, ആര്‍ക്കിയോളജി പഠിപ്പിക്കുന്ന വിനോദ് സര്‍, എന്റെ കോളേജ് മൊത്തത്തില്‍ എന്നെ വളരെയധികം പിന്തുണച്ചൂവെന്ന് പായല്‍ പറഞ്ഞു.

 

web desk 3: